സമാധി

സമാധി

(യോഗനന്ദ പരമഹംസയുടെ “സമാധി” എന്ന ഇംഗ്ലീഷ് കവിതയുടെ മലയാള പരിഭാഷ.  മൂല കവിത താഴെ യൂടുബില്‍ കേള്‍ക്കാം)



നിഴലും  വെളിച്ചവും  തന്‍ മൂടുപടം മാറ്റി,

അഴലിന്‍ ബാഷ്പമെല്ലാം ഉയര്‍ന്നകന്നു,

ക്ഷണികമാനന്ദത്തിന്‍ ഉദയങ്ങള്‍ ദൂര യാത്രയായി,

ഇന്ദ്രിയങ്ങള്‍തന്‍  മങ്ങും മരീചിക അഴിഞ്ഞു.

അനുരാഗവിരാഗ, ആരോഗ്യമാനാരോഗ്യ, ജനനമരണ,

ദ്വന്ദ യവനികതന്‍  ഈ പാഴ് നിഴലുകള്‍ മണ്‍മറഞ്ഞു.

അട്ടഹാസച്ചിരിയലകളും, കൊള്ളിവാക്ക്‌ സര്‍പ്പങ്ങളും,  വിഷാദച്ചുഴികളും ,     

അലിയുമീപ്പരമാനന്ദത്തിന്‍ കരകാണാക്കടലില്‍.

നിശ്ചലമായി മായതന്‍ കൊടുംകാറ്റുകള്‍

തീവ്രമാം അന്തര്‍ജ്ഞാനത്തിന്‍ മാന്ത്രിക വടിയാല്‍

പോയ്‌ ഒളിച്ചുനിന്നു പ്രപഞ്ചമാം ഈ മറന്ന സ്വപ്നം

ഇനിയും പടയേറാന്‍ എന്‍റെയീ നവ ദൈവീക ഓര്‍മകള്‍ക്കായി

ജീവിക്കുന്നു ഞാന്‍ പ്രപഞ്ചത്തിന്‍ നിഴലില്ലാതെ

എങ്കിലും ഇല്ലഞാന്‍ അതില്ലാതെ

തിരമാലകളില്ലാതെ കടലുള്ളപോല്‍

കടലില്ലാതെ ശ്വാസമില്ല തിരകള്‍ക്കെന്നപോല്‍

ഇല്ലെനിക്ക് സ്വപ്നമോ ഉണര്‍ച്ചയോ, ഗാഢമാം തുരയ്യയോ

ഇല്ലെനിക്ക് ഇനിമേല്‍, വര്‍ത്ത മാനമോ, ഭൂതമോ, ഭാവിയോ

എന്നും എവിടെയും അനിര്‍ഗളമൊഴുകും എന്‍റെ ഞാന്‍ മാത്രം.

ഗ്രഹങ്ങളും, താരകളും, താരധൂളികളും, ധരണിയും,

അഗ്നിപര്‍വ്വതങ്ങള്‍ തന്‍ അന്ത്യനാളാംവിപത്ത്  വിസ്ഫോടനങ്ങളും,

നിശബ് ദമാം എക്സ്രേ ഹിമാനികളും,  എരിതീ ഋണകണികകളും,

ഭൂത ഭാവി വര്‍ത്തമാന കാല മാനുഷചിന്തകളേവം,

ഓരോ പുല്‍നാമ്പും, ഞാനും, മനുഷ്യ രാശിയും,

പ്രപഞ്ച ധൂളിതന്‍  കണികയോരോന്നും,

കോപം, ലോഭം,നന്മ, തിന്മ,മോക്ഷം

വിഴുങ്ങി ഞാന്‍ സര്‍വ്വതും ദ്രവ്യന്തരം  ചെയ് വൂ

ഞാനെന്‍ സ്വാത്മത്വത്തിന്‍ വിശാലമാം നിണസാഗരത്തില്‍!

ധ്യാനപാനം ചെയ്യും ഈ ആനന്ദത്തില്‍ ധൂമം

അന്ധമാക്കുന്നു എന്നീ കണ്ണുനീര്‍ നയനങ്ങളെ

ജ്വലിപ്പിക്കുന്നു എന്നീ ദിവ്യാനന്ദത്തിന്‍ തീജ്വാലയായി

ഭുജിക്കുന്നു എന്നീ കണ്ണീര്‍കണികളെ, മെയ്യിനെ സര്‍വ്വതും.

അങ്ങാണ് ഞാന്‍, ഞാന്‍ ആണ് അങ്ങ്,

അറിവും, അറിയുന്നതും, അറിഞ്ഞതും എല്ലാം ഏകം!

പ്രശാന്തം, നിതാന്ത ഹര്‍ഷം, സനാതനം, നിത്യനൂതനം ഈ ശാന്തി!

പ്രതീക്ഷാതീതം,  ഭാവനാതീതം, ആസ്വാദിപ്പൂ ഈ സമാധി ദായ പരമാനന്ദം

അല്ല അബോധമല്ല ഈ നില

മന:പ്പൂര്‍വ്വം മടക്കമില്ലാത്ത മനസ്സിന്‍റെ മയക്കുമരുന്നല്ല ഈ

സമാധി, പക്ഷെ വ്യാപിക്കുന്നു ബോധ മണ്ഡലമെന്‍

നശ്വരം ഈ ഗാത്ര സീമകളെന്‍

അനന്ത വിദൂര സീമകക്കതീതം  

സാക്ഷി നില്‍പ്പൂ പ്രപഞ്ചസാഗരമാം ഞാന്‍

ഈ കൊച്ചു ഞാനെന്ന അഹങ്കാരം എന്നില്‍ പൊങ്ങുതടിയായി.

ഇല്ല ഒരു കുരുവിയും ഒരു തരിമണല്‍ത്തരിയും വീഴുന്നില്ല   ഞാന്‍ കാണാതെ.                 

ശൂന്യാകാശം എന്‍റെ മാനസ സാഗരത്തില്‍ ഒഴുകിനടക്കുന്ന ഹിമപര്‍വതങ്ങളാണ്.

സൃഷ്ടിക്കപ്പെട്ട സകലതും ഞാന്‍ എന്ന ഭീമാകാരച്ചെപ്പിലാണ്.

അഗാധ സുദീര്‍ഘ ഗുരുദായിയായ ധ്യാനം

നല്‍വൂ  ദിവ്യമായ സമാധി

സഞ്ചരിക്കുന്ന കണികകളുടെ മര്‍മരങ്ങള്‍ കേള്‍ക്കുന്നു,

ഇരുണ്ട ഭൂമി, പര്‍വതങ്ങള്‍, താഴ്വരകള്‍, നോക്കൂ,

ഉരുകിയ ദ്രാവകങ്ങള്‍!

ഒഴുകുന്ന സാഗരങ്ങള്‍, വ്യോമാപടലങ്ങളുടെ നീരാവിയായി മാറുന്നു!

നീരാവിയില്‍ ഓംകാരം അലയടിക്കുന്നു, അവയിലെ മൂടുപടം അത്ഭുതകരമായി മാറുന്നു

സാഗരങ്ങള്‍ പ്രത്യക്ഷപ്പെട്ട് നില്‍ക്കുന്നു, കണികകള്‍ തിളങ്ങി നില്‍ക്കുന്നു,

പ്രപഞ്ചത്തിന്‍റെ കേളികൊട്ട് അവസാനം കേള്‍ക്കുന്നതു വരെ

സ്ഥൂലമായ പ്രകാശം മറിയുന്നു

പരമാനന്ദത്തിന്‍റെ സര്‍വ്വവ്യാപിയായ  സനാതന രശ്മികളായി.

ആനന്ദത്തില്‍ നിന്നും ഞാന്‍ വന്നു, ആനന്ദത്തിനായി ഞാന്‍ ജീവിക്കുന്നു, വിശുദ്ധമായ ആനന്ദത്തില്‍ ഞാന്‍ അലിയുന്നു.

മനസ്സിന്‍റെ മഹാ സമുദ്രത്തില്‍ , സര്‍വ്വ സൃഷ്ടികളുടെയും അലകള്‍ ഞാന്‍ കുടിക്കുന്നു.

ദ്രവ്യം, ദ്രാവകം, ആവി, പ്രകാശം ഈ നാല് മൂടുപടങ്ങള്‍

ഉയരൂ ശരിയായി.

സര്വ്വതിലും ഉള്ള ഞാന്‍, പരമമായ എന്നില്‍ പ്രവേശിക്കുന്നു

ചഞ്ചലമായ, മങ്ങിക്കത്തുന്ന നശ്വരമായ എന്‍റെ ഓര്‍മകളുടെ നിഴലുകള്‍ എന്നെന്നേക്കുമായി ഒഴിഞ്ഞുപോകുന്നു.

കറയില്ലാത്തതാണ് എന്‍റെ മാനസ വ്യോമം, താഴെ, മുന്‍പില്‍, അകലെ മുകളില്‍.

സനാതനവും ഞാനും ഏകക രശ്മിയാണ്

ഞാന്‍, ഒരു ചിരിയുടെ കുഞ്ഞു കുമിള

ഞാന്‍ ആനന്ദത്തിന്‍റെ കടലായി സ്വയം മാറി.

 


 

Nandan Kandanat

A retired marketing professional with interests in science, spirituality, and Consciousness Studies.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Translate »

You cannot copy content of this page